Skip to main content

നിശബ്ദ ചൈതന്യം


രാവിലെ വീടിനു താഴത്തുള്ള അമ്പലത്തിൽ പോയ്. അയ്യപ്പനാണ് അവിടുത്തെ പ്രധാന മൂർത്തി. തുല്യ പ്രാധാന്യത്തിൽ ശിവനും ഉണ്ട്. അമ്പലത്തിന്റെ വലത് വശത്തായി  ആയി പുതിയ ശ്രീകോവിൽ നിർമിക്കാൻ തുടങ്ങുന്നു. പ്രകൃതിയുമായി ഇഴുകി ചേർന്ന് നിൽക്കുന്ന അമ്പലത്തെ അവിടെ നിന്ന് പറിച്ചു പുതിയ നിർമ്മിതിയ്ക്കുള്ളിലേക് മാറ്റുന്നു. 

പണ്ട് ആദ്യമായി ഈ അമ്പലം കാണുമ്പൊൾ ഒരു വലിയ പറമ്പിന്റെ നടുവിലായി ഒരു ചെറിയ ക്ഷേത്രം. ഒരു വശത്തു കയ്യാല മതിൽ അതിൽ പച്ച പായലുo പിടിച് കിടക്കുന്നുണ്ടാരുന്നു അതിൽ ചെറിയ ചെടികൾ വളർന്ന് നിൽക്കുന്നു , മറു വശത്തു പാടശേഖരം. അമ്പലത്തിനോട് ചേർന്ന് ഒരു വലിയ കാവുണ്ട്, കാവിനുള്ളിൽ ഒരു നാഗത്തറ ഉണ്ട്. മരങ്ങളും ചെടികളും കാട്ടുവള്ളികളും ഇടപിണഞ്ഞു കിടക്കുന്ന ആ കാവിലെ നാഗത്തറയിൽ നാഗത്താന്മാരുടെ മുകളിൽ മഞ്ഞൾ തൂക്കിയിരിക്കുന്നു. അത് മഞ്ഞിൻ കണങ്ങൾ വീണു നനഞ് കടും മഞ്ഞ ആയിരിക്കുന്നു. അതിന് മുൻപിൽ കല്ലിൽ കൊത്തിയ ചെറിയ  വിളക്കും ഉണ്ട്. ശാന്തത പൂണ്ടു കിടക്കുന്ന കാവിൽ കിളികളുടെ ശബ്ദം മാത്രം വല്ലപ്പോഴും കേൾക്കാം.

 കാവിനോട്  ചേർന്ന് കല്ല് വെട്ടിയ പടവുകളുള്ള അമ്പല കുളം ഉണ്ട്, നിറയെ മീനുകൾ ഉള്ള ആ കുളത്തിൽ ആമ്പലുകൾ പൂത്തുനിന്നിരുന്നു , കാലത്തു തൊഴാൻ വരുന്നവർ അതിൽ കുളിച് ദേവനെ  തൊഴാറുണ്ട്.

കുളത്തിനു അരികിലായി അമ്പലത്തിനോട് ചേർന്ന് ഒരു അരയാൽ നിൽപ്പുണ്ട്, കാറ്റ് വീശുമ്പോൾ ഇലകൾ ഇളകിയാടി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.

അധിക അലങ്കാരങ്ങളോ മോടികളോ ഇല്ലാതെ പഴകിയ ആ ശ്രീകോവിലിൽ വിളക്ക് തെളിയിക്കാനായി കൽവിളക്കുകളും , ഓട്ടുവിളക്കുകളും ഉണ്ടായിരുന്നു,നിറം മങ്ങിയ ചുവരിലും, പടികളിലും ഒക്കെയായി വിളക്കിൽ നിന്നും ഇറ്റുവീഴുന്ന എണ്ണ മെഴുകും ഉണ്ടാരുന്നു.കാലത്തും വൈകിട്ടും പതിഞ്ഞ ശബ്ദത്തിലുള്ള നാമജപവും ഉണ്ടാവും..

നിശബ്ദതയുടെ നടുവിൽ കുടികൊണ്ട ആ ക്ഷേത്രം പതിയെ കാലാനുസൃതമായ പുതുമകൾക് വിധേയമായിക്കൊണ്ടേ ഇരുന്നു, പതിയെ നാമജപങ്ങൾ  ഉച്ചത്തിൽ കേൾപ്പിക്കാൻ  കോളാമ്പികൾ വന്നു, ചുറ്റുമതിലുകൾ ഉയർന്നു അങ്ങനെ പതിയെ മാറ്റങ്ങൾ വന്നുകൊണ്ടേ ഇരുന്നു, എന്നാലും അതിന്റെ ചുറ്റുപാടുകൾ ഗൃഹാതുരത്തെ ഓർമിപ്പിക്കുന്നത് തന്നെ ആയിരുന്നു, അവിടെ  തെച്ചിയും തുമ്പയും,കുവളവും തഴച്ചു വളർന്നു നിന്നിരുന്നു. ഇനി പതിയെ അതും നഷ്ട്ടമാകും.

ക്ഷേത്രങ്ങൾ ആധുനികരിക്കപ്പെടുമ്പോൾ അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നതായി തോനുന്നു..

ലോഹ വിഗ്രഹത്തിൽ അമിത അലങ്കാരത്തിൽ നിരവധി വിളക്കുകൾക്കിടയിൽ കാണുന്നതിലും, ഓട്ടുവിളക്കിൽ ഒറ്റതിരിനാളത്തിൽ എണ്ണകറുപ്പുള്ള വിഗ്രഹത്തിൽ ഭഗവാനെ മുഖം കാണുന്നതാണ് ഏറെ മനോഹരം, ഏറെ ചൈതന്യം.

അരയാലും കാവും കുളവും കുളത്തിന്റെ കല്പടവുകളും കൽവിളക്കുകളും തരുന്ന ഗൃഹാതുരത്വവും പഴമയുടെ ഓർമകളും ആധുനികതയിൽ മോഡി കൂട്ടിയ ക്ഷേത്രങ്ങളിൽ നഷ്ടമായിരിക്കുന്നു. 

കാവുകളുടെയും , അമ്പലങ്ങളുടെയും  യഥാർത്ഥ അലങ്കാരവും ചൈതന്യവും അവിടുത്തെ നിശബ്ദത തന്നെയാണ്…..


Comments

Post a Comment

Popular posts from this blog

ഡിസംബറിൽ കണ്ട നീല നിറമുള്ള കുട്ടി

2013 ഡിസംബറിലെ ഒരു തണുത്ത വെളുപ്പാങ്കാലം. ഞാൻ  ഡൽഹിയിൽ ഫോർട്ടിസ് ജെസ്സാ റാം ഹോസ്പിറ്റലിൽ എമർജൻസി കേറിയിൽ  സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കുന്നു. അന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു അടുത്ത ഷിഫ്റ്റ് സ്റ്റാഫിന് ഹാൻഡ് ഓവർ കൊടുക്കാൻ നിൽക്കുന്നു. സമയം ഏതാണ്ട് 7:30  കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് ER ഇന്റെ കഥക് തള്ളി തുറന്നു കൊണ്ട് മൂന്നു നാല് പേര് ഓടി വരുന്നു, മുൻപിൽ ഓടി വരുന്ന ആളുടെ കയ്യിൽ തുണിയിൽ പൊതിഞ്ഞ ഒരു കൊച്ചു കുട്ടി. അയാൾ ഓടി വന്നു ആദ്യo കണ്ട സ്റ്റാഫിന്റെ അടുത്ത ഹിന്ദിയിൽ രക്ഷിക്കണേ..! എന്ന് പറഞ്ഞു കരഞ്ഞു. കുഞ്ഞിനെ എടുത്ത് കൊണ്ട് കരയുന്ന ആ മനുഷ്യനെ കണ്ടപ്പോ ഡോക്ടർ അവിടേക്കു ഓടിയെത്തി കൂടെ അവിടെ നിന്ന ഞങ്ങളും. കുഞ്ഞിനെ എമർജൻസി ബെഡിൽ കിടത്തി പൊതിഞ്ഞുവെച്ച തുണി അഴിച്ചു മാറ്റി  കണ്ടപ്പോൾ ഞങ്ങളുടെ എല്ലാരുടേം മനസ് പതറിപ്പോയി. എട്ട് മാസം പ്രായം വരുന്ന ഒരു ആൺ കുട്ടി, കണ്ണുകൾ അടഞ്ഞിരിക്കുന്നു ശരീരം തണുത്ത ഉറച്ചിരിക്കുന്നു, അമ്മെ എന്നെ എടുക്കു എന്ന് പറയുന്നപോലെ കൈകൾ മുകളിലേക്കു നീട്ടിപിടിച്ചിരിക്കുന്നു. ചുണ്ടുകൾ  വരണ്ട് ഉണങ്ങി ഇരിക്കുന്നു.  അവന്റെ ശരീരം മുഴുക്കെ ...

ആകാശത്തു നിന്നും ഭൂമിയിലേക്കു ചാടിയവൻ

ഡാ ചെക്കൻ ചാടി കേട്ട... വിനു എന്നെ റിയാസിന്റെ ഫേസ്ബൂക് കാണിച്ച തന്നു. ദാണ്ട് ചെക്കൻ SKY DIVE ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തേക്കുന്നു. ചെക്കൻ പൊളിച്ചു...ഒരുപാടു നാളത്തെ അവന്റെ DERAM... അല്ലേലും ഇവന് വേറെ ആരും ചെയ്യാത്ത കാര്യങ്ങള് ചെയ്യാൻ ഒരു പ്രത്യേക താൽപ്പര്യം അണ്എന്ന് തോന്നിയിട്ടുണ്.പണ്ട് ഞങ്ങൾ എല്ലാരും ജദ്ദാഫ് കമ്പനി ആക്കിക്കോമോഡേഷനിൽ താമസിക്കുമ്പോ അളിയൻ ഒറ്റക് ഇന്ത്യ മൊത്തോം കറങ്ങിയ കഥ പറഞ്ഞു ഞങ്ങളെ ഒന്ന് ഞെട്ടിച്ചിട്ടുണ്ട്. ലീവിന് നാട്ടിൽ പോയ് എന്നിട് ഡെൽഹിൽ ഫ്രണ്ടിന്റെ കല്യാണത്തിന് പോവാന് എന്ന് പറഞ്ഞു ഇറങ്ങി. ട്രെയിൻ കേറി ഹൈദ്രബാദ് അവിടുന്ന് ബോംബെ പിന്നെ അവിടുന്ന് ഏതോ മഞ്ഞു നിറഞ്ഞ ഏതോ സ്ഥലത്തേക്കു{സ്ഥല പേര് ഞാൻ മറന്നു പോയ്}.ഒറ്റക് യാത്ര ചെയ്യുന്നത് ഒരു രാസമാണത്രെ. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പരമാവധി പുറത്തു നിന്നുള്ള ഫുഡ് ഒക്കെ അവോയ്ഡ് ചെയ്ത് വീട്ടിൽ നിന്നും കൊടുത്തുവിട്ട വറുത്ത ബീഫും ചിപ്സും ബ്രെഡും ഒക്കെ കാഴ്ച്ചയുള്ള ഒരു adventurous യാത്ര...വേറെ ഒരു ദിവസം എവിടുന്നോ ബാഗും തൂകി കേറി വരുന്നു ചോദിച്ചപ്പോ ഒന്ന് ജോർജിയ വരെ പോയതാണ് എന്ന്....ചെക്കന് യാത്രകൾ എന്ന് പറയുന്നത...